Posts

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതിയുടെ പോസ്റ്റ് വൈറൽ. 🙏കാര്യം നിസ്സാരം  പ്രശ്നം ഗുരുതരം...🙏 ============================== കഴിഞ്ഞ ദിവസം ചെന്നൈയിൽ ബസിൽ യാത്ര ചെയ്തപ്പോൾ ലഭിച്ച ടിക്കറ്റാണിത്.തുക രേഖപ്പെടുത്തിയിട്ടില്ല കാരണം സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. യാത് ചെയ്തത് 77 കിലോമീറ്റർ. കോയംപേഡ് എന്ന സ്ഥലത്തും നിന്നും മഹാബലിപുരം വരെ ഒന്നര മണിക്കൂർ യാത്ര. നിങ്ങൾ തമിഴ് നാട്ടുകാരിയാണോ എന്ന് ചോദിക്കില്ല. APL/ BPLതരം തിരിവില്ല. അവരുടെ നാട്ടിൽ ചെന്ന് സൗജന്യം പറ്റുന്നു എന്ന ഭാവമേയില്ല, വളരെ മര്യാദയോടെയും ബഹുമാനത്തോടെയും സൗജന്യ യാത്രയ്ക്കും ടിക്കറ്റ് തരും. സ്ത്രീകളെല്ലാം വളരെ അന്തസ്സോടെയും അഭിമാനത്തോടെയും ഈ സoവിധാനം അവരുടേത് എന്ന ഭാവത്തോടെ യാത്ര ചെയ്യുന്നു. സൗജന്യമായതുകൊണ്ട് ബസ്സിനു കുറവൊന്നും ഇല്ല. ഇടതടവില്ലാതെ ബസ് വന്നു കൊണ്ടേയിരിക്കും .സൗജന്യ യാത്രക്കാർ എന്ന പുച്ഛഭാവമൊന്നും പുരുഷൻമാരായ സഹയാത്രികർക്കില്ല. അൻപാർന്ന തോഴർകൾ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (TNSTC) നിലവിൽ വന്നത് 1972 ൽ കേരളത്തിൽ (തിരുവതാംകൂറിൽ ) വന്നതിന് (1938) '34 വർഷങ്ങൾക്ക് ശേഷം .ഇന്ന് തമിഴ്നാട്ട...

മാവേലിക്കരയുടെ ചരിത്രം1 ഓടനാടും മാവേലിക്കരയും

മാവേലിക്കരയുടെ ചരിത്രം 1 ഓടനാടും മാവേലിക്കരയും ആയിരത്തില്‍ കുറയാത്ത വര്‍ഷത്തെ ദേശചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന പ്രദേശമാണ് മാവേലിക്കര. എങ്കിലും, ദേശനാമവുമായി ബന്ധപ്പെട്ട് അറനൂറ് വര്‍ഷത്തെ പഴക്കമേ അവകാശപ്പെടാന്‍ കഴിയൂ. മാവേലിക്കര എന്ന നാമം ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത് പതിനാലാം ശതകത്തില്‍ എഴുതപ്പെട്ട ചെമ്പുകാട് നീലകണ്ഠന്‍റെ കണ്ടിയൂര്‍ മറ്റം പടപ്പാട്ടിലാണ്.  "കണ്ടിയൂര്‍ വീരരായുണ്ടായ വമ്പന്മാര്‍ മണ്ടിയണവതു കണ്ടുവന്നെത്തിയോര്‍ ഇണ്ടലില്ലാ മാവേലിക്കരക്കാരും തണ്ടമിഴ് ചേരും പുതിയകാവുകാരും" ക്യൂറേട്ടറായിരുന്ന കെ.സാംബശിവശാസ്ത്രികളാണ് 1937ല്‍ കണ്ടിയൂര്‍ മറ്റം പടപ്പാട്ട് പ്രസിദ്ധീകരിച്ചത്. 'ഹര്യക്ഷമാസ സമരോത്സവം അഥവാ കണ്ടിയൂര്‍മറ്റം പടപ്പാട്ട്' എന്നാണ് കൃതിയുടെ പേര്. ചിത്രമെഴുത്ത് കെ.എം.വര്‍ഗീസാണ് മാവേലിക്കരയുമായി ബന്ധപ്പെട്ട ഈ കൃതിയെക്കുറിച്ചുള്ള ആദ്യഅറിവ് നല്‍കുന്നത്. എന്നാല്‍  ഈ പടപ്പാട്ട് അധികാരമാരും കണ്ടതായി പരാമര്‍ശിക്കുന്നില്ല. ഗവേഷകനും സംസ്കൃതപണ്ഡിതനുമായ സി. പ്രസാദിന്‍റെ പരിശ്രമഫലമായി 'കണ്ടിയൂര്‍ മറ്റം പടപ്പാട്ട്'* ഇപ്പോള്‍ നമുക്ക് വ്യാഖ്യാനസമേതം നമുക്കു ലഭിച്ച...

പ്രതിവർഷം *51739 കോടി* രൂപയാണ് ശമ്പളത്തിനും പെൻഷനുമായി സർക്കാർ വിനിയോഗിക്കുന്നത്

[  ആഹാ ... ഇനിയെന്ത് വേണം *സർക്കാർ ജീവനക്കാരെ* ചീത്ത വിളിക്കാൻ ..  വാർത്തകൾ പരമാവധി വളച്ചൊടിച്ച്  സർക്കാർ ജീവനക്കാർക്കെതിരെ പൊതുജന വികാരം ഇളക്കി വിടുന്നതിൽ  *ശ്രീ പിസി ജോർജ്ജ്*   വഹിക്കുന്ന പങ്ക് നിസ്തുലമാണ് ...    പ്രതിവർഷം *51739 കോടി* രൂപയാണ് ശമ്പളത്തിനും പെൻഷനുമായി  സർക്കാർ വിനിയോഗിക്കുന്നത് . ഇത്  മുഴുവനും കൈപ്പറ്റുന്നത്  സർക്കാർ ജീവനക്കാരും പെൻഷൻ കാരുമെന്നാണ്  പേപ്പർ ഭാഷ്യം..... എന്നാൽ  *മന്ത്രിമാരും, MLA മാരും അവരുടെ പേഴ്സണൽ സ്റ്റാഫുകളും, സംസ്ഥാനത്തെ  പൊതുമേഖലാ സ്ഥാപനങ്ങളിലെ  ചെയർമാൻമാർ ,ഡയറക്ടർ ബോർഡ് അംഗങ്ങൾ ,PSC  ചെയർമാനും, അംഗങ്ങളും, ക്യാബിനറ്റ് പദവിയിലിരിക്കുന്നവരും  അവരുടെ പേഴ്സണൽ സ്റ്റാഫുകൾ താൽക്കാലികമായി നിയമിക്കപ്പെടുന്ന ജീവനക്കാർ, 1200 ഓളം വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 31900 ത്തോളം വരുന്ന  അംഗങ്ങളുടെയും , മുൻ പഞ്ചായത്ത്‌ മെമ്പർ മാരുടെയും( 60,000 )ഓണറേറിയവും മറ്റാനകൂല്യങ്ങളും തുടങ്ങി സർക്കാർ നൽകുന്ന ശമ്പള / പെൻഷൻ  ഇനങ്ങൾ* എല്ലാം സർക്കാർ ജീവനക്കാരുടെയും പ...

മുല്ലപെരിയാർ ഡാം

മുല്ലപെരിയാർ ഡാം തകർന്നു 30 ലക്ഷം പേർ മരിച്ചു... 10 ലക്ഷം പേർക്ക് ഗുരുതര പരിക്ക്... 10 ലക്ഷത്തിന് അടുത്ത് ആളുകളെ കാൺമാനില്ല... ദാ ഇപ്പൊ പറഞ്ഞത് വരും കാലമൊന്നിൽ കേരളത്തിലെ പ്രമുഖ പത്രത്തിലെ ഫ്രണ്ട് പേജ് ന്യൂസ് ഇത് ആയിരിക്കും... ഒരുപക്ഷേ അങ്ങനെ ഒരു വാർത്ത കൊടുക്കാൻ ആ പത്രം ഉണ്ടാകണം എന്ന് തന്നെ ഇല്ല... പ്രളയം വന്നു ഇടുക്കി ഡാം തുറന്നു വിടുമ്പോ ചെമ്പല്ലികൾക്ക് മനോരമ റൂട്ട് മാപ്പ് വരച്ചു കൊടുക്കുന്ന പോലെ എത്ര വരച്ചു കൊടുത്താലും കുത്തി ഒലിച്ചു വരുന്ന വെള്ളം അതിനു തോന്നുന്ന രീതിയിൽ 6 ജില്ലകളെ എടുത്ത് അറബി കടലിൽ കൊണ്ടിടും... അവിടെ കിടന്ന് അയ്യോ പൊത്തോ വിളിച്ചിട്ട് ഒരു കാര്യവുമില്ല... നില വിളി ഡാമിൻ്റെ ഏതേലും കഷ്ണം കേട്ടാൽ പ്രതികരണം ഏകദേശം ഇങ്ങനെ ആയിരിക്കും... "കഴിക്കുന്ന ഭക്ഷണത്തിനും ഉടുക്കുന്ന തുണിക്കും എന്തിന് ഉപയോഗിക്കുന്ന വണ്ടിക്ക് പോലും expiry date വെക്കുന്ന നീയൊക്കെ 45 - 50 വർഷം ആയുസുള്ള എന്നെ 126 വർഷം ആയിട്ട് പിടിച്ചു നിർത്തുവല്ലെ... BMBC നിലവാരത്തിൽ ടാർ ചെയ്ത റോഡും... 4 അടി കനത്തിൽ കോൺക്രീറ്റ് ചെയ്ത പാലം വരെ പണിഞ്ഞു ആറ് മാസത്തിനുള്ളിൽ പൊളിയുന്ന ഈ നാട്ടിൽ ശർക്കരയും ചുണ്ണാമ്പും ചേർത...

കേരള കോണ്‍ഗ്രസിന്റെ അന്‍പതിയെട്ടാം സ്ഥാപക ദിനമാണല്ലോ ഇന്ന് 9.10.21

ജന്മദിനാശംസകള്‍..... പ്രിയപ്പെട്ടവര്‍ക്ക് എല്ലാം കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍..... തിരുനക്കരയില്‍ തിരിതെളിഞ്ഞ കേരള കോണ്‍ഗ്രസിന്റെ അന്‍പതിയെട്ടാം സ്ഥാപക ദിനമാണല്ലോ ഇന്ന്. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുവര്‍ണ എടുകളില്‍ രേഖപ്പെടുത്തിയ ദിനം. കേരള കോണ്‍ഗ്രസ് എന്നത് ഒരു വികാരമാണ് എന്നും. ജ്വലിച്ചുയരുന്ന വികാരം.. അച്ചാച്ചന്‍ പ്രാണനെ പോലെ   സ്‌നേഹിച്ചു നട്ടു നനച്ചു വളര്‍ത്തിയ പ്രസ്ഥാനം. കേരളത്തിലെ അധ്വാനവര്‍ഗത്തിന്റെയും കര്‍ഷകരുടെയും പ്രതീക്ഷയും തണലുമായി കേരള കോണ്‍ഗ്രസ് എമ്മിനെ പടുത്തുയര്‍ത്തിയ മാണി സാറിന്റെ മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ ഈ ദിനത്തിൽ  പ്രണാമം അർപ്പിക്കുന്നു.  പാര്‍ട്ടിയുടെ 58 -ാം ജന്മദിനം  ഇന്ന് കേരളത്തിലുടനീളം പതാകദിനമായി ആചരിക്കുകയാണല്ലോ. ഇന്നു രാവിലെ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ പതാക ഉയര്‍ത്തും. ജില്ലയില്‍ തന്നെ 1000 ത്തോളം കേന്ദ്രങ്ങളിലും  പതാക ഉയര്‍ത്തും.  ഈ ജന്മദിനത്തിന് ഏറെ പ്രത്യേകതയുണ്ട്. കേരള കോണ്‍ഗ്രസ് എം രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവായ ഒരുവര്‍ഷമാണ് കടന്നുപോയത്. വളരെ പ്രത്യേകയാര്‍ന്ന ഒരു...

കമ്യൂണിസം ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ടോ* !!? 💔

കമ്യൂണിസം ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ടോ* !!? 💔 ഇത് കേൾക്കുന്ന പലർക്കും "അതേതായാലും സംഭവിച്ചിട്ടില്ല" എന്ന് ഉറപ്പുണ്ടാവും. കാരണം ആഗോള രാഷ്ട്രീയത്തിൽ കമ്യുണിസം ചർച്ച ചെയ്യപ്പെടാത്ത ഒരു ദിവസം പോലുമില്ലെന്ന് നമുക്കറിയാം. അതിന് ഏറ്റവുമധികം പങ്ക് വഹിക്കുന്നത് കമ്യൂണിസ്റ്റുകാരേക്കാൾ ഉപരിയായി കമ്യൂണിസ്റ്റ് വിരുദ്ധരാണ്. അവർ 19ാം നൂറ്റാണ്ട് മുതൽ ഈ 21ാം നൂറ്റാണ്ട് വരെ കമ്യൂണിസം തകർന്നെന്നും കമ്യൂണിസം കാലഹരണപ്പെട്ടെന്നും തുടർച്ചയായി പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. എന്നാൽ ഇന്നും കമ്യൂണിസം ഇവിടെ തന്നെ നിലനിൽക്കുന്നു എന്നതാണ് വാസ്തവം. കേരളത്തിലെ ഒരു തരി കനൽ മാത്രമാണ് കമ്യൂണിസമെന്ന് വിധിയെഴുതുന്നവരുണ്ട്. അവരറിയേണ്ട ചില ചരിത്ര വസ്തുതകളെ പറ്റി പറയാതെ വയ്യ. ഭാരതീയരെ കൊണ്ട് ഇങ്ക്വിലാബ് വിളിപ്പിച്ച ഭഗത് സിംഗ് മുതൽ കർഷക സമരത്തിൽ മരിച്ചു വീണ പോരാളികൾ വരെ തോളിലേറ്റി നടന്ന വിപ്ലവത്തിന്റെ പ്രത്യാശയാണ് കമ്യൂണിസം. മതവും പണവും ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ കിട്ടുന്ന മൂന്നൂറ് സീറ്റുകൾക്ക് മേലെയാണ് അതിന്റെ സ്ഥാനം. ഇനി ഇന്ത്യയിലെ ബൂർഷ്വാ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തതിനാലാണ് കമ്യൂണിസം തകർന്നെന്...

പി.ടി.ചാക്കോയുടെ അമ്പത്തിയേഴാമത് ചരമവാർഷികം ഇന്ന് ഓഗസ്റ്റ് ഒന്നിന്*

*പി.ടി.ചാക്കോയുടെ  അമ്പത്തിയേഴാമത് ചരമവാർഷികം ഇന്ന് ഓഗസ്റ്റ് ഒന്നിന്* ---------------------------------------  പി. ടി. ചാക്കോ മരിച്ചപ്പോൾ കോട്ടയം പൊട്ടിത്തെറിച്ചു. തങ്ങളുടെ നേതാവിനെ അപവാദം പ്രചരിപ്പിച്ചു മന്ത്രി പദത്തിൽ നിന്ന് ഇറക്കി, കെപിസിസി തിരെഞ്ഞെടുപ്പിൽ തോൽപ്പിച്ച്, രാഷ്ട്രീയ വേദിയിൽ ഒന്നുമല്ലാതാക്കിയ കോൺഗ്രസ് നേതൃത്വത്തിനോട് അവർ കലഹിക്കാൻ ഇറങ്ങി.   പി . റ്റി ചാക്കോ ബാക്കി വെച്ചത് ത്യാഗസമ്പന്നമായ രാഷ്ട്രീയ പാരമ്പര്യവും, ഒന്നര ലക്ഷം രൂപയുടെ കടവുമായിരുന്നു  ! ( 1964 -ലെ ഒന്നരലക്ഷം ഇന്നെത്ര കോടിക്ക് തുല്യം ആയിരിക്കും ). പി. റ്റി. ചാക്കോയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സാമ്പത്തിക ബാലൻസ് ഷീറ്റ് നഷ്ടത്തിൽ ആയിരുന്നു എന്ന് ജനം അപ്പോഴാണ് അറിഞ്ഞത്.  കെ.പി.സി.സി തിരഞ്ഞെടുപ്പിൽ പി.ടി.ചാക്കോയെ  തോൽപ്പിക്കാൻ സി.കെ ഗ്രൂപ്പും, ശങ്കർ ഗ്രൂപ്പും ഒന്നിച്ചു. സി.എം സ്റ്റീഫന്റെ പ്രധാന കാർമികത്വത്തിൽ ആയിരുന്നു ചാക്കോ വിരോധികളുടെ കൂട്ടായ്മ ഉണ്ടായത്. കെ.പി.സി.സി തിരഞ്ഞെടുപ്പിൽ തോറ്റ പി.ടി.ചാക്കോ എറണാകുളം ടി.ബി യിലേക്ക് വന്നു കയറിയപ്പോൾ വന്ദ്യ വയോധികനായ മൊയ്‌തു മൗലവി സാഹിബ...