ഇന്നത്തെ പത്രത്തിൽ കാശ് വാങ്ങി സ്വയം വിൽക്കാൻ തയ്യാറായ മാധ്യമ സ്ഥാപനങ്ങള

കാമാത്തിപ്പുര ,  സോനാഗാച്ചി .... ഇത് രണ്ടും മുംബെയിലെയും  കൊൽക്കട്ടയിലെയും  വേശ്യാതെരുവുകളാണെന്നു കേട്ടിട്ടുണ്ട് . (ഞാൻ പോയിട്ടില്ല ).  സ്വന്തം ശരീരം വിറ്റു ജീവിക്കാൻ  സർക്കാർ തന്നെ ലൈസെൻസ് നൽകുന്ന  അവിടെയുള്ള  സ്ത്രീകളോട്  ഏറെ ആദരവ് തോന്നിയ ദിവസമാണിത് . ജീവിക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാണല്ലോ  അവർ ആ തൊഴിലിനു ഇറങ്ങിയത് .

പക്ഷെ ഇന്നത്തെ പത്രത്തിൽ കാശ് വാങ്ങി സ്വയം വിൽക്കാൻ തയ്യാറായ മാധ്യമ സ്ഥാപനങ്ങളുടെ പേര് വായിച്ചപ്പോൾ ശരിക്കും  ഞെട്ടിപ്പോയി.ടൈംസ്  ഓഫ് ഇന്ത്യ , ഹിന്ദുസ്ഥാൻ ടൈംസ് ,  ന്യൂ ഇന്ത്യൻ എക്സ്പ്രസ് ,   ടി.വി.18  , ABN ആന്ധ്ര ജ്യോതി ,  ദിനമലർ , ഓപ്പൺ മാഗസിൻ , സൺ ഗ്രൂപ് ....

കോബ്ര പോസ്റ്റിന്റെ  റിപ്പോർട്ടർ ,  'ആചാര്യ അടൽ ' എന്ന കള്ളപ്പേരിൽ ,   ' ശ്രീമത് ഭഗവത് ഗീത പ്രചാർ സമിതി ' എന്ന  വ്യാജ സംഘടനയുടെ പ്രതിനിധിയായിച്ചമഞ്ഞു  പ്രസ്തുത  മാധ്യമങ്ങളെക്കാണുന്നു ! അവരോടു ആവശ്യപ്പെട്ട കാര്യങ്ങൾ കൂടി കേൾക്കൂ ....

''വർഗ്ഗീയത പരത്തുന്ന ക്യാമ്പയിനുകൾ നടത്തണം ,  അതിനു  അരങ്ങൊരുക്കാൻ ആദ്യം  'ശ്രീമത് ഭഗവത് ഗീത പ്രചാർ സമിതി'യുടെ ലേബലിൽ മതപരമായ വാർത്തകൾ പ്രസിദ്ധീകരിക്കണം! തുടർന്ന് രാഹുൽ ഗാന്ധി , മായാവതി , അഖിലേഷ് യാദവ്  തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യണം! ആർ.എസ്.എസ നേതാക്കളുടെ  പ്രസംഗങ്ങൾക്കു പ്രാധാന്യം കൊടുക്കണം !!''

ടൈംസ് ഓഫ് ഇന്ത്യയുടെ  വിനീത് ജെയിൻ അടക്കമുള്ളവർ സന്തോഷത്തോടെ ഓഫർ സ്വീകരിക്കുന്നു ! ടൈംസിന്  'ആചാര്യ അടൽ ' നൽകിയ ഓഫർ 500  കോടി രൂപ !   .  മാധ്യമ ധർമ്മം   എന്ന ഉടുതുണി അഴിച്ചു വ്യഭിചരിക്കാൻ തയ്യാറായ  ഈ എമ്പോക്കികളെക്കാൾ എത്ര ഉയരത്തിലാണ്  കാമാത്തിപ്പുരയിലെ പാവപ്പെട്ട സ്ത്രീകൾ.

കൂട്ടത്തിൽ പറയട്ടെ , പശ്ചിമ ബംഗാളിലെയും  ത്രിപുരയിലെയും രണ്ടു പത്രങ്ങൾ  -  ബർത്തമാൻ , ദൈനിക് സംബദ് -  ഈ വേശ്യാവൃത്തിക്ക് തയ്യാറായില്ല . വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ  ഒരുക്കമല്ലെന്നവർ തുറന്നു പറഞ്ഞു .

ഇനിയെങ്കിലും മനസ്സിലാക്കൂ ,  സ്വയം വിൽപ്പനക്ക് വെച്ച ഇത്തരം മാധ്യമങ്ങൾ വായിച്ചു  ഇന്ത്യയിൽ ഇതൊക്കെയാണ്  നടക്കുന്നതെന്ന്  വിചാരിക്കാതിരിക്കുക . നിറം പിടിപ്പിച്ച വികസന വായാടിത്തങ്ങളും  ഊതി വീർപ്പിച്ച പ്രതിച്ഛായകളും  തിന്നുന്ന ചോറിനുള്ള നന്ദി കാണിക്കലുകളാണ് ..

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി