ഇന്നത്തെ പത്രത്തിൽ കാശ് വാങ്ങി സ്വയം വിൽക്കാൻ തയ്യാറായ മാധ്യമ സ്ഥാപനങ്ങള
കാമാത്തിപ്പുര , സോനാഗാച്ചി .... ഇത് രണ്ടും മുംബെയിലെയും കൊൽക്കട്ടയിലെയും വേശ്യാതെരുവുകളാണെന്നു കേട്ടിട്ടുണ്ട് . (ഞാൻ പോയിട്ടില്ല ). സ്വന്തം ശരീരം വിറ്റു ജീവിക്കാൻ സർക്കാർ തന്നെ ലൈസെൻസ് നൽകുന്ന അവിടെയുള്ള സ്ത്രീകളോട് ഏറെ ആദരവ് തോന്നിയ ദിവസമാണിത് . ജീവിക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാണല്ലോ അവർ ആ തൊഴിലിനു ഇറങ്ങിയത് .
പക്ഷെ ഇന്നത്തെ പത്രത്തിൽ കാശ് വാങ്ങി സ്വയം വിൽക്കാൻ തയ്യാറായ മാധ്യമ സ്ഥാപനങ്ങളുടെ പേര് വായിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി.ടൈംസ് ഓഫ് ഇന്ത്യ , ഹിന്ദുസ്ഥാൻ ടൈംസ് , ന്യൂ ഇന്ത്യൻ എക്സ്പ്രസ് , ടി.വി.18 , ABN ആന്ധ്ര ജ്യോതി , ദിനമലർ , ഓപ്പൺ മാഗസിൻ , സൺ ഗ്രൂപ് ....
കോബ്ര പോസ്റ്റിന്റെ റിപ്പോർട്ടർ , 'ആചാര്യ അടൽ ' എന്ന കള്ളപ്പേരിൽ , ' ശ്രീമത് ഭഗവത് ഗീത പ്രചാർ സമിതി ' എന്ന വ്യാജ സംഘടനയുടെ പ്രതിനിധിയായിച്ചമഞ്ഞു പ്രസ്തുത മാധ്യമങ്ങളെക്കാണുന്നു ! അവരോടു ആവശ്യപ്പെട്ട കാര്യങ്ങൾ കൂടി കേൾക്കൂ ....
''വർഗ്ഗീയത പരത്തുന്ന ക്യാമ്പയിനുകൾ നടത്തണം , അതിനു അരങ്ങൊരുക്കാൻ ആദ്യം 'ശ്രീമത് ഭഗവത് ഗീത പ്രചാർ സമിതി'യുടെ ലേബലിൽ മതപരമായ വാർത്തകൾ പ്രസിദ്ധീകരിക്കണം! തുടർന്ന് രാഹുൽ ഗാന്ധി , മായാവതി , അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യണം! ആർ.എസ്.എസ നേതാക്കളുടെ പ്രസംഗങ്ങൾക്കു പ്രാധാന്യം കൊടുക്കണം !!''
ടൈംസ് ഓഫ് ഇന്ത്യയുടെ വിനീത് ജെയിൻ അടക്കമുള്ളവർ സന്തോഷത്തോടെ ഓഫർ സ്വീകരിക്കുന്നു ! ടൈംസിന് 'ആചാര്യ അടൽ ' നൽകിയ ഓഫർ 500 കോടി രൂപ ! . മാധ്യമ ധർമ്മം എന്ന ഉടുതുണി അഴിച്ചു വ്യഭിചരിക്കാൻ തയ്യാറായ ഈ എമ്പോക്കികളെക്കാൾ എത്ര ഉയരത്തിലാണ് കാമാത്തിപ്പുരയിലെ പാവപ്പെട്ട സ്ത്രീകൾ.
കൂട്ടത്തിൽ പറയട്ടെ , പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും രണ്ടു പത്രങ്ങൾ - ബർത്തമാൻ , ദൈനിക് സംബദ് - ഈ വേശ്യാവൃത്തിക്ക് തയ്യാറായില്ല . വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ ഒരുക്കമല്ലെന്നവർ തുറന്നു പറഞ്ഞു .
ഇനിയെങ്കിലും മനസ്സിലാക്കൂ , സ്വയം വിൽപ്പനക്ക് വെച്ച ഇത്തരം മാധ്യമങ്ങൾ വായിച്ചു ഇന്ത്യയിൽ ഇതൊക്കെയാണ് നടക്കുന്നതെന്ന് വിചാരിക്കാതിരിക്കുക . നിറം പിടിപ്പിച്ച വികസന വായാടിത്തങ്ങളും ഊതി വീർപ്പിച്ച പ്രതിച്ഛായകളും തിന്നുന്ന ചോറിനുള്ള നന്ദി കാണിക്കലുകളാണ് ..
Comments
Post a Comment